പത്തനംതിട്ടയിൽ കാറിനെ തീ പിടിച്ചു, രണ്ടുപേർക്ക് ദാരുണാദ്യം
പത്തനംതിട്ട: തിരുവല്ല വേങ്ങളിൽ വച്ചാണ് കാറിന് തീപിടിച്ചത്. രാത്രി പട്രോളിംഗിന് ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥരാണ് കാർ കത്തുന്നത് കണ്ടത്. ആദ്യം ചപ്പുചവർ കത്തുന്നതാണെന്ന് കരുതി എങ്കിലും പിനീട് അടുത്ത് എത്തിയപ്പോളാണ് കാറാണ് എന്ന് മനസിലായത്. തുടർന്ന് ഉടനെ തന്നെ ഫയർ ഫോഴ്സ് നെ വിളിച്ച് തീ അണയ്ക്കുകയായിരുന്നു.
പത്തനംതിട്ട തുകലശേരി സ്വതീശികളായ റിജോയും, ലൈജുവുമാണ് മരിച്ചത്. കത്തിക്കരിഞ്ഞ അവസ്ഥയിലാണ് ഇരു മൃതദേഹങ്ങളും കണ്ടെത്തിയത്.
ആദ്യം കാറിൽ ഒരാൾ മാത്രമേ ഉള്ളു എന്നാണ് കരുതിയത്. എന്നാൽ ഫിർഫോഴ്സ് ന്റെ സഹായത്തോടെ തീ അണച്ചപ്പോഴാണ് വാഹനത്തിൽ രണ്ടുപേർ ഉണ്ട് എന്നത് മനസിലായത്.
ഇരുവരുടെയും മകൻ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലാണ്. അതെ തുടർന്നുള്ള മനോവിഷമത്തിൽ ആത്മഹത്യാ ചെയ്തതാണോ എന്ന സംശയവും നിലനിൽക്കുന്നു. തോമസ് ജോർജ് എന്ന വ്യക്തിയുടെ പേരിലാണ് വാഹനം ഉള്ളത്. വാഹനം എങ്ങിനെയാണ് തീപിടിച്ചതെന്ന അന്വേഷണം പോലീസ് തുടരുകയാണ്.